കരുണക്കടലേ ഞാൻ നോക്കും
ദേവാ! തനയാ! എൻപാപം പെരുകി
പിഴകൾ വർദ്ധിച്ചയ്യയ്യോ!
കഴുകണമെന്നെ സോപ്പായാൽ
ഏകണമെൻ ബാഷ്പാൽ വെണ്മ
പിതൃസ്നേഹത്താൽ യാചിക്കുന്നേൻ ഞാൻ
ഹസിക്കരുതേ എന്നെ വൈരി
തേറും നരരിൽ ദൂതന്മാർ പ്രീതന്മാരായ്
തീർന്നിവ ചൊല്ലട്ടെ
അനുതാപികളിൽ തൻ വാതിൽ
രാപകലിങ്ങു തുറന്നീടും ഹാലേലുയ്യാ
നാഥാ സ്തുത്യൻ നീ
നോക്കണമെൻ ദുരിതം നാഥാ
പലതരദോഷം ഞാൻ ചെയ്തു കോപിപ്പിച്ചു
ശരണമെനിക്കില്ല
വൈദ്യന്മാർ പക്കൽ ഞാൻ പോയ്
അവരൗഷധമെല്ലാം ചെയ്തിട്ടിലൊരു ഗുണവും
എൻ വ്രണമോ കഠിനം
നൽവൈദ്യാ നിന്നേയും നിൻ
ഔഷധഗുണവും ഞാൻ കേട്ടു
നിങ്കൽ വരുന്നേൻ സുഖമേൽക്കും നൂനം
എൻ പാപത്തിൽ ഞാൻ ചാകാൻ
ഇടയാകരുതയ്യോ നാഥാ! എൻ ബാഷ്പങ്ങൾ
ചൊരിഞ്ഞീടുന്നിപ്പോൾ
അജമോ മാടോ ചെങ്ങാലിയോ
കുറുപ്രാവിൻ കുഞ്ഞുങ്ങളേയോ
കാഴ്ചയതായിട്ടർപ്പിക്കുന്നില്ല
ശെമഓൻ തൻ ഭാവനേ വന്ന
പാപിസ്ത്രീപോലിരുതുള്ളി കണ്ണീർ
കൊണ്ടെൻമേൽ ദയ തോന്നണമേ
തിരുജനകൻ സ്നേഹത്താലും
മാതാവിൻ പ്രാർത്ഥനയാലും ഹാലേലുയ്യാ
പൊറുക്കണമെൻ പിഴകൾ
No comments:
Post a Comment